സംസ്ഥാന വ്യാപക പരിശോധനകണ്ണൂര്‍ നഗരത്തില്‍ 58 ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചു; കൂടുതലും ചിക്കന്‍ വിഭവങ്ങള്‍

Spread the love

തിരുവനന്തപുരം / കണ്ണൂര്‍ : കോട്ടയത്തെ നഴ്‌സ് ഹോട്ടല്‍ ഭക്ഷണത്തില്‍ നിന്നും ഭക്ഷ്യ വിഷബാധയേറ്റ് മരിച്ച സംഭവത്തിന് പിന്നാലെയാരംഭിച്ച പരിശോധന സംസ്ഥാനത്തെ ഹോട്ടലുകളില്‍ ഇന്നും തുടരുന്നു. കണ്ണൂരില്‍ കോര്‍പ്പറേഷന്‍ ഭക്ഷ്യസുരക്ഷ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഹോട്ടലുകളില്‍ വ്യാപക പരിശോധന നടത്തി. നഗര പരിധിയില്‍ നടത്തിയ പരിശോധനയില്‍ 58 ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു. പിടിച്ചെടുത്തതില്‍ കൂടുതലും അല്‍ഫാം, തന്തൂരി തുടങ്ങിയ ചിക്കന്‍ വിഭവങ്ങളാണ്.
കണ്ണൂര്‍ നഗരത്തില്‍ മാത്രം 58 ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചു. എം ആര്‍ എ ബേക്കറി, എം വി കെ റസ്‌റ്റോറന്റ്, സെവന്‍ത് ലോഞ്ച്, പ്രേമ കഫേ, സീതാപാനി ഹോട്ടല്‍, ബര്‍ക്ക ഹോട്ടല്‍, ഡി ഫിന്‍ലാന്റ് ഹോട്ടല്‍, ഹംസ ടീ ഷോപ്പ്, ഗ്രീഷ്മ ഹോട്ടല്‍, മറാബി റസ്റ്റോറന്റ്, കല്‍പക ഹോട്ടല്‍ എന്നിങ്ങനെ 58 ഹോട്ടലുകളില്‍ നിന്നാണ് ഭക്ഷ്യ വസ്തുക്കള്‍ പിടിച്ചത്. ഏഴ് സ്‌ക്വാഡുകളായി തിരിഞ്ഞായിരുന്നു ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ പരിശോധന. പുഴുവരിക്കുന്ന രീതിയിലുള്ള ഭക്ഷ്യ യോഗ്യമല്ലാത്ത ഭക്ഷണമാണ് പിടിച്ചെടുത്തതെല്ലാം. ഭക്ഷ്യവിഷബാധകള്‍ ആവര്‍ത്തിക്കുമ്പോഴും മതിയായ രീതിയില്‍ ലാബ് പരിശോധനാ സംവിധാനം കേരളത്തിലില്ലെന്നത് തിരിച്ചടിയാണ്

Leave a Reply

Your email address will not be published. Required fields are marked *