പ്രിയ വര്‍ഗീസിന്റെ നിയമനത്തില്‍ നിയമ ലംഘനം നടന്നിട്ടില്ലെന്നു സര്‍വകലാശാല.

Spread the love

കൊച്ചി: കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയില്‍ പ്രിയാ വര്‍ഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട കേസില്‍ യുജിസി നിലപാട് തള്ളി സര്‍വകലാശാല. പ്രിയാ വര്‍ഗീസിനെ പരിഗണിച്ചത് മതിയായ യോഗ്യതകളുടെ അടിസ്ഥാനത്തിലാണെന്നും അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയ്ക്ക് വേണ്ട യോഗ്യതകള്‍ പ്രിയക്കുണ്ടെന്നും രജിസ്ട്രാര്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. പ്രിയാ വര്‍ഗീസിന്റെ നിയമനം ചോദ്യം ചെയ്തുള്ള ഹര്‍ജി അപക്വമെന്നാണ് മറ്റൊരു ആരോപണം. ഹര്‍ജി തള്ളണമെന്നും റാങ്ക് ലിസ്റ്റ് പ്രകാരം നിയമന നടപടികള്‍ ആയിട്ടില്ലെന്നും സത്യവാങ്മൂലത്തില്‍ സര്‍വകലാശാല രജിസ്ട്രാര്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രിയ വര്‍ഗീസിന്റെ നിയമനത്തില്‍ നിയമ ലംഘനം നടന്നിട്ടില്ലെന്നാണ് ഇതിലൂടെ സര്‍വകലാശാല വ്യക്തമാക്കുന്നത്.
പ്രിയ വര്‍ഗീസിന്റെ നിയമനം മരവിപ്പിച്ച നടപടി ഹൈക്കോടതി വീണ്ടും നീട്ടിയിരിക്കുകയാണ്. പ്രിയ വര്‍ഗീസ് നടത്തിയ ഗവേഷണ കാലം അധ്യാപന പരിചയമായി കണക്കാക്കാനാകില്ലെന്നും ചട്ടപ്രകാരം യോഗ്യതയില്ലെന്നും യുജിസി കോടതിയെ അറിയിച്ചിരുന്നു. ഹര്‍ജി ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. പ്രിയ വര്‍ഗീസിനെ അസോസിയേറ്റ് പ്രോഫസര്‍ ആക്കാനുള്ള സര്‍ക്കാര്‍ നീക്കം ചോദ്യം ചെയ്ത് റാങ്ക് പട്ടികയിലെ രണ്ടാം സ്ഥാനക്കാരനായ പ്രൊഫസര്‍ ജോസഫ് സ്‌കറിയ നല്‍കിയ ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
പ്രിയ വര്‍ഗീസിന് യുജിസി ചട്ടപ്രകാരമുള്ള അധ്യാപന പരിചയമില്ലെന്നും അവധിയെടുത്തുള്ള ഗവേഷണകാലം അധ്യാപന പരിചയമായി കണക്കാക്കാനാകില്ലെന്നും യുജിസി അറിയിച്ചു. സ്റ്റുഡന്റ് ഡയറക്ടര്‍ തസ്തിക അധ്യാപനവുമായോ ഗവേഷണവണവുമായോ ബന്ധപ്പെട്ടതാണെങ്കില്‍ മാത്രമേ യോഗ്യതയായി കണക്കാക്കാന്‍ കഴിയൂ. സര്‍വ്വകലാശാല ചട്ടം അനുസരിച്ച് സ്റ്റുഡന്റ് ഡീന്‍ അനധ്യാപക തസ്തികയാണെന്നുമായിരുന്നു യുജിസി നിലപാട്. സത്യാവങ്മൂലം പരിശോധിച്ച കോടതി പ്രിയ വര്‍ഗീസിനോട് അടുത്ത മാസം 20 നുള്ളില്‍ മറുപടി നല്‍കാന്‍ നിര്‍ദ്ദേശം നല്‍കി. അതുവരെ നിയമനത്തിനുള്ള സ്റ്റേ തുടരും .

Leave a Reply

Your email address will not be published. Required fields are marked *