തൊഴുത്തിന്അനുമതി വേണ്ട; മൃഗങ്ങളെ വളർത്താൻ വേണം!

Spread the love

പാലക്കാട് ∙ മൃഗസംരക്ഷണ മേഖലയിൽ വി വി ധ
വകുപ്പുകൾ തമ്മിലുള്ളഏകോപനമില്ലായ്മയും
നിബന്ധനകളിലെ കടുംപി ടിത്തവും പുതിയ
സംരംഭകർക്കു തിരിച്ചടിയാകുന്നു. തൊഴുത്തു മുതൽ
തുടങ്ങുന്നു സാങ്കേതികത്വങ്ങളുടെ മൂക്കുകയർ.

ഫാമുകളുടെ കെട്ടിടനിർമാണ നിയമം ഭേദഗതി
ചെ യ്തെങ്കി ലുംഅതനുസരിച്ച്പഞ്ചായത്ത്രാജ്
(ലൈവ്സ്റ്റോക്ക്ഫാമുകൾക്ക്ലൈസൻസ്നൽകൽ –
2012) നിയമത്തിലെ ഫാംലൈസൻസ്ചട്ടങ്ങൾ ഭേദഗതി
ചെ യ്തി ട്ടില്ല. 2020ൽ പുതുക്കിയ കെട്ടിടനിർമാണച്ചട്ടം
അനുസരിച്ച് 20 കന്നുകാലി , 50 ആട്, 1000 കോഴി
എന്നിവയെ വളർത്താനായി തൊഴുത്തോ കൂടോ
നിർമിക്കാൻ പഞ്ചായത്തിൽനിന്നുള്ളഅനുമതി
ആവശ്യമില്ല. എന്നാൽ 5 പശു, 5 പന്നി, 20 ആട്, 25 മുയൽ,
100 കോഴി എന്നിവയിലധികം വളർത്തണമെങ്കി ൽ
തദ്ദേശസ്ഥാപനത്തിന്റെ ഫാംലൈസൻസ്വേണം. ലൈസൻസ്ലഭിക്കണമെങ്കി ൽ കെട്ടിടത്തിനു നമ്പർ
നിർബന്ധമാണെന്നിരിക്കെ 5 പശുക്കളുള്ളവരും
കെട്ടിട നിർമാണാനുമതി എടുക്കേണ്ടി വരും. ഫലത്തിൽ കെട്ടിടനിർമാണ നിയമഭേദഗതിയുടെ
നേട്ടം സംരംഭകർക്കു ലഭിക്കുന്നില്ല.

ഓരോ ഇനത്തെയും വളർത്താൻ നീക്കിവയ്ക്കേണ്ട
സ്ഥലം സംബന്ധിച്ചലൈസൻസ്ചട്ടവും കേരള
വെറ്ററിനറി യൂണിവേഴ്സി റ്റി നിർദേശവും തമ്മിൽ
വലി യഅന്തരമുണ്ട്. 15 കോഴികളെ വളർത്താൻ 30
ചതുരശ്രയടി മതിയെന്നാണു
ശാസ്ത്രീയപഠനമെങ്കി ലുംലൈസൻസ്നിയമപ്രകാരം
ഒരു സെന്റ്വേണം.

അസഹ്യതയുളവാക്കുന്ന പ്രവൃ ത്തികളുടെ
പട്ടികയിലാണ്കേരള പഞ്ചായത്ത്രാജ്ചട്ടങ്ങൾ
മൃഗസംരക്ഷണമേഖലയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ആരെങ്കി ലും പരാതി നൽകി യാൽ തദ്ദേശഭരണം,
ആരോഗ്യം, പൊലീ സ്തുടങ്ങി വി വി ധ വകുപ്പുകൾക്ക്
കേസെടുത്ത്അടച്ചുപൂട്ടാൻ കഴിയാവുന്ന ഒട്ടേറെ
വ്യ വസ്ഥകളുണ്ട്. കോവി ഡ്കാലത്ത്വി ദേശത്തെ
ജോലി നഷ്ടമായി നാട്ടിലെത്തി പശുക്കളെയുംകോഴികളെയുമൊക്കെവളർത്തി വരുമാനം നേടാൻശ്രമിക്കുന്ന പലരും നിബന്ധനകളിൽ മാറ്റംവരുത്താത്തതുമൂലം പ്രതിസന്ധിയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *