മണ്ഡലത്തിലെ പ്രവർത്തകർഅന്യരായി

Spread the love

വാർ റൂമുകളിലല്ല, കളത്തിലാണു യുദ്ധങ്ങൾ
വി ജയിക്കേണ്ടത്. യുദ്ധത്തിൽ മാത്രമല്ല,
തിരഞ്ഞെടുപ്പുകളിലും തന്ത്രങ്ങളുടെ പി ഴവ്
പരാജയത്തിൽ കലാശിക്കും. 1998ലെ നിയമസഭാ
ഉപതിര‍ഞ്ഞെടുപ്പി ൽ ഇടതുമുന്നണിയുടെ സ്വതന്ത്ര
സ്ഥാനാർഥിയായി മത്സരിച്ചപ്പോൾപോലും പാർട്ടി ജില്ലാ
കമ്മിറ്റി ഓഫിസായ ലെനിൻ സെന്ററിലേക്കു വി ളിച്ചു
വരുത്തിയാണു സഖാവ്എം.എം.ലോറൻസ്എന്നെ
സ്ഥാനാർഥിയായി പ്രഖ്യാ പി ച്ചത്. പാർട്ടിക്ക്ഇത്തരം ചി ലരീതിയുണ്ട്. എന്നാൽ, ഇത്തവണ പാർട്ടി ചി ഹ്നത്തിൽ
മത്സരിച്ചസ്ഥാനാർഥിയെഅവതരിപ്പി ച്ചതു പാർട്ടി
ഓഫിസിലല്ല; സമുദായത്തിന്റെസ്ഥാപനത്തിലാണ്.
പാർട്ടി നേതാക്കൾ കാഴ്ചക്കാ ഴ്ച രായ ചടങ്ങായിഅതു
മാറിപ്പോയതു പാർട്ടിയുടെഅടിയുറച്ച പ്രവർത്തകരെ
ദുഃഖി പ്പി ച്ചു. അങ്ങനെയായിരുന്നില്ലസ്ഥാനാർഥി
പ്രഖ്യാ പനം നടക്കേണ്ടിയിരുന്നത്. ഇത്തവണ ജില്ലാ
സെക്രട്ടറിപോലും കാഴ്ചക്കാ ഴ്ച രനായി. ജില്ലാ കമ്മിറ്റി
ഓഫിസിന്റെ പ്രാധാന്യം തുടക്കത്തിലേ നഷ്ടപ്പെട്ടു .
അമിതമായ തിരഞ്ഞെടുപ്പു പ്രചാരണം മണ്ഡലത്തിലെ
പ്രവർത്തകരെയും വോട്ടർമാരെയും ഉപരോധിച്ചതിനു
തുല്യ മായി മാറി. തൃക്കാക്കര മണ്ഡലത്തിലെ സാധാരണജനങ്ങളെഅടുത്തറിയാവുന്ന സാധാരണക്കാരായ
പാർട്ടിപ്രവർത്തകരായിരുന്നില്ല പാർട്ടി
സ്ഥാനാർഥിക്കുവേണ്ടി വോട്ടു ചോദിച്ചി റങ്ങിയത്. എവി ടെനിന്നോ വന്ന, നാട്ടു കാരെ നേരിട്ടറിയാത്ത
വലി യ നേതാക്കളുടെആധിക്യം കാരണം
മണ്ഡലത്തിലെ സാധാരണ പ്രവർത്തകർക്കു സ്വാഭാവി കതിരഞ്ഞെടുപ്പു പ്രവർത്തനം നടത്തി
വോട്ടു പി ടിക്കാനുള്ളഅവസരം നഷ്ടപ്പെട്ടു . ഞാൻ
മത്സരിച്ച ഉപതിരഞ്ഞെടുപ്പി ലും ഇതുപോലെ
സംസ്ഥാനത്തെമുഴുവൻ ജില്ലകളിൽ നിന്നും
നേതാക്കളും പ്രവർത്തകരും എത്തിയിരുന്നു. അവർ
പാർട്ടി ഓഫിസുകൾ കേന്ദ്രീകരിച്ചു തന്ത്രങ്ങൾ
ആവി ഷ്കരി ഷ്ക ച്ചു. അതു ഫീൽഡിൽ നടപ്പി ലാക്കേണ്ട
ചുമതല പ്രാദേശിക നേതാക്കൾകപ്രവർത്തകർക്കുമായിരുന്നു. തിരഞ്ഞെടുപ്പി ൽ
അവരുടെ പ്രാധാന്യം ഇല്ലാതാക്കുന്ന ഒരു ഇടപെടലും
പുറത്തുനിന്നു വന്ന നേതാക്കൾ നടത്തിയില്ല. അതിന്റെ
ഫലമായിരുന്നുഅന്നത്തെതിരഞ്ഞെടുപ്പു വി ജയം.
കെ.വി .തോമസിന്റെ ഇടതുമുന്നണിയിലേക്കുള്ളവരവ്
തിരഞ്ഞെടുപ്പി ൽ നെഗറ്റീവ്ഇംപാക്ടാ ണ്ഉണ്ടാക്കിയത്. അന്തരിച്ച എംഎൽഎയുടെ ഭാര്യയ്ക്കു തൃക്കാക്കര
മണ്ഡലം സമ്മാനിച്ച വി ജയം സ്വാഭാവി കമാണ്. എന്നാൽ,പ്രതീക്ഷി ച്ചതിലും വലി യ സൗമനസ്യം മണ്ഡലം അവരോടു കാണിച്ചു. ഈഊഴംഅവർക്കുള്ളതാണ്. അതൊരു ഒറ്റത്തവണഅദ്ഭുതമാണോയെന്ന്ഇപ്പോൾ
പറയാൻ കഴിയില്ല.
ജനപ്രതിനിധിയുടെ പ്രവർത്തനത്തിന്റെ
അടിസ്ഥാനത്തിൽ മാത്രമേ ഇത്തരംസ്ഥാനാർഥികൾക്കു
ജനങ്ങൾ വീ ണ്ടുംഅവസരം നൽകാറുള്ളൂ.
ഇടതുമുന്നണി പ്രവർത്തകർ നിരാശപ്പെടേണ്ടതില്ല. സഹതാപവുംഅനുതാപവും എല്ലാഊഴത്തിലും വി ജയം
സമ്മാനിക്കാറില്ല.

Leave a Reply

Your email address will not be published. Required fields are marked *