തൃശൂരിൽ ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിൽ അമ്പത് കിലോ പഴകിയ ആട്ടിറച്ചി പിടികൂടി.

Spread the love

തൃശൂർ: തൃശൂരിൽ ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിൽ അമ്പത് കിലോ പഴകിയ ആട്ടിറച്ചി പിടികൂടി. കല്ല്യാണ വീട്ടിലേക്ക് കൊണ്ടു പോകാനായി വച്ചിരുന്ന ആട്ടിറച്ചിയാണ് പിടികൂടിയത്. മണ്ണൂത്തിക്കടുത്ത് ഇറച്ചി സൂക്ഷിക്കുന്ന കേന്ദ്രത്തിലാണ് ആരോഗ്യവകുപ്പ് സംഘം പരിശോധന നടത്തിയത്. കല്ല്യാണ വീടുകളിലേക്ക് ഇറച്ചി വിതരണം ചെയ്യുന്ന സ്ഥാപനമായിരുന്നു ഇത്. കൂത്താട്ടുകുളം സ്വദേശി സനൽ ജോർജ്ജാണ് ഇതിന്റെ ഉടമസ്ഥൻ.

ഒരു ദിവസം ഇവിടെ കറണ്ട് ഉണ്ടായിരുന്നില്ല. ജനറേറ്റർ സൗകര്യവും ഉണ്ടായിരുന്നില്ല. ഇതിന് പിന്നാലെ ഇവിടുന്ന് പഴകിയ മാംസം വണ്ടിയിൽ കയറ്റി കൊണ്ടുപോകുന്നത് കണ്ട നാട്ടുകാരാണ് വിവരം ആരോഗ്യ വിഭാഗത്തെ അറിയിക്കുന്നത്. ഫ്രീസറിൽ സൂക്ഷിച്ചിരുന്ന 50 കിലോ മാംസവും കേടായതായി പരിശോധനയിൽ കണ്ടെത്തി.

സംഭവത്തിൽ ആരോഗ്യവിഭാഗം നടപടി സ്വീകരിച്ചിട്ടുണ്ട്. മാംസം നശിപ്പിക്കാൻ കോർപ്പറേഷൻ ആരോഗ്യവിഭാഗത്തിന് കൈമാറി. കടയുടെ ലൈസൻസ് അടുത്ത ദിവസം തന്നെ ഹാജരാക്കണമെന്ന് കടയുടമയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പിഴ ഈടാക്കുന്നതുമായി ബന്ധപ്പെട്ടുള്ള തുടർ നടപടികൾ അതിന് ശേഷം സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *