സാമ്പത്തിക തട്ടിപ്പ് നടത്തി മുങ്ങിയ ദമ്പതികളെ തമിഴ്നാട്ടിൽ നിന്നും പോലീസ്അറസ്റ്റ് ചെയ്തു

Spread the love

കോട്ടയം: സാമ്പത്തിക തട്ടിപ്പ് നടത്തി മുങ്ങിയ ദമ്പതികളെ അറസ്റ്റ് ചെയ്ത് പൊലീസ്. വൈക്കം ടി.വി.പുരം കണ്ണുകെട്ടുശ്ശേരി കരയിൽ എസ്.എൻ. സദനത്തിൽ സഹദേവൻ (61), ഭാര്യ ബിന്ദു (56) എന്നിവരാണ് പിടിയിലായത്. വൈക്കം ഡിവൈ.എസ്.പി. എ.ജെ. തോമസിന്റെ നേതൃത്വത്തിലുള്ള സംഘം കോയമ്പത്തൂരിൽനിന്നാണ് ഇരുവരയെും അറസ്റ്റ് ചെയ്തത്.

ധനകാര്യസ്ഥാപന നടത്തിപ്പുകാരായിരുന്നു സഹദേവനും ബിന്ദുവും. സ്വർണണപ്പണ യമുൾപ്പെടെ നിക്ഷേപകരിൽനിന്ന് അരക്കോടിയിലേറെ രൂപ തട്ടിയെടുത്താണ് ഇരുവരും ഒളിവിൽപോയത്. ഇവർ തമിഴ്‌നാട്ടിൽ ഒളിവിൽ കഴിയുന്നുവെന്ന രഹസ്യവിവരത്തെ ത്തുടർന്ന് വൈക്കം പോലീസ് തിരച്ചിൽ നടത്തിവരുന്നതിനിടെയാണ് കോയമ്പത്തൂ  രിൽനിന്ന് പിടിയിലായത്. വൈക്കം ടി.വി.പുരത്ത് എസ്.എൻ. ഫൈനാൻസ് എന്നപേരിൽ ധനകാര്യ സ്ഥാപനം നടത്തി യാണ് നിക്ഷേപകരിൽനിന്ന് പ്രതികൾ പണംവാങ്ങിയിരുന്നത്.നിരവധിപേരിൽനിന്ന് സ്വർണം പണയമായും വാങ്ങിയിരുന്നു. ഇങ്ങനെ വാങ്ങിയ പണയസ്വർണം മറ്റ് സ്വകാര്യ ബാങ്കുകളിൽ വീണ്ടും പണയംവച്ച് ഇവർ ലക്ഷങ്ങൾ വാങ്ങിയെടുത്തതായി പോലീസ് പറഞ്ഞു. നിക്ഷേപത്തുക മടക്കിനൽകാഞ്ഞതിനെ തുടർന്ന് നേരത്തേ വൈക്കം സ്വദേശി ജീവനൊടുക്കിയ സംഭവത്തിൽ ഇവർക്കെതിരേ പോലീസ് കേസെടുത്തിരുന്നു. കഴിഞ്ഞയിടെ പത്ത് ലക്ഷം രൂപ കബളിപ്പിച്ചെന്ന സ്ത്രീയുടെ പരാതിയിലും പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിക്ഷേപത്തുക മടക്കി നൽകിയില്ലെന്നുകാട്ടി മറ്റ് നിരവധിപേരും ഇവർക്കെതിരേ പരാതി നൽകിയതോടെ സ്ഥാപനംപൂട്ടി ഇരുവരും ഒളിവിൽ ൽപോവുകയായിരുന്നു. വൈക്കം പോലീസ് ഇൻസ്‌പെക്ടർ കൃഷ്ണൻ പോറ്റി, എസ.ഐ. അജ്മൽ ഹുസൈൻ, എ.എസ്.ഐ. പ്രമോദ്, രാജേഷ് ഖന്ന, സി.പി.ഒ. സെയ്ഫുദീൻ, സുമംഗല എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. വൈക്കം ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *