മാസപ്പടി വിവാദക്കേസിൽ ഹർജിയിൽ തിരുവനന്തപുരം വിജിലൻസ് കോടതി വിധി ഇന്ന്

Spread the love

തിരുവനന്തപുരം: മാസപ്പടി വിവാദക്കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണ വിജയനുമെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ തിരുവനന്തപുരം വിജിലൻസ് കോടതി വിധി ഇന്ന്. ഹർജിക്കാരനായ മാത്യു കുഴൽനാടൻ എംഎൽഎയ്ക്ക് മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ പങ്ക് തെളിയിക്കാൻ ആവശ്യമായ രേഖകൾ ഹാജരാക്കാൻ കഴിഞ്ഞില്ല. സിഎംആർഎല്ലിന് മുഖ്യമന്ത്രി അവിഹിതമായ സഹായം ചെയ്‌തെന്ന് കാണിക്കുന്ന രേഖ, ഉന്നയിച്ച ആരോപണം തെളിയിക്കാനാവശ്യമായ രേഖ എന്നിവയും കോടതി ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു.

വ്യാഴാഴ്ച കുഴല്‍നാടന്‍ ഹാജരാക്കിയ മൂന്ന് രേഖകളിലും മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമാക്കുന്ന ഒരു തെളിവും ഇല്ലെന്ന കാര്യം വിജിലന്‍സ് പ്രോസിക്യൂട്ടര്‍ കോടതിയെ ധരിപ്പിക്കുകയും ചെയ്തു. കേസ് പരിഗണിച്ച പ്രത്യേകവിജിലന്‍സ് കോടതി ജഡ്ജി എം. വി. രാജകുമാരയാണ് ഹര്‍ജി വിധി പറയുന്നതിനായി മേയ് മൂന്നിലേക്ക്മാറ്റിയത്.

ഖനനത്തിനായി സിഎംആർഎൽ കമ്പനിക്ക് അനുമതി നൽകിയതിന് പ്രതിഫലമായി മുഖ്യമന്ത്രി പിണറായിവിജയന്റെ മകൾ വീണാ വിജയന് പണം ലഭിച്ചു എന്നാണ് മാത്യു കുഴൽനാടൻ എംഎൽഎയുടെ സ്വകാര്യഹർജിയിലെ ആരോപണം. മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണ തൈക്കണ്ടിയില്‍. സിഎംആർഎൽ ഉടമ എസ്. എന്‍. ശശിധരന്‍ കര്‍ത്ത അടക്കം ഏഴ് പേരാണ് കേസിലെ എതിർകക്ഷികള്‍.

Leave a Reply

Your email address will not be published. Required fields are marked *