സപ്ലൈകോയുടെ സ്ഥിരം സബ്‌സിഡി നിർത്തലാക്കുന്നു. 13 ഉല്പന്നങ്ങള്‍ക്ക് ലഭിക്കുന്ന സബ്‌സിഡിയാണ് ഇല്ലാതാകുന്നത്

Spread the love

സപ്ലൈകോയുടെ സ്ഥിരം സബ്‌സിഡി നിർത്തലാക്കുന്നു. 13 ഉല്പന്നങ്ങള്‍ക്ക് ലഭിക്കുന്ന സബ്‌സിഡിയാണ് ഇല്ലാതാകുന്നത്.

കണ്ണൂർ : സപ്ലൈകോയുടെ സ്ഥിരം സബ്‌സിഡി നിർത്തലാക്കുന്നു. 13 ഉല്പന്നങ്ങള്‍ക്ക് ലഭിക്കുന്ന സബ്‌സിഡിയാണ് ഇല്ലാതാകുന്നത്.

സ്ഥിരം സബ്‌സിഡി നല്‍കുന്ന നിത്യോപയോഗ സാധനങ്ങള്‍ക്ക് പകരം വിപണി മനസ്സിലാക്കി മൂന്നുമാസം കൂടുമ്ബോള്‍ വില പരിഷ്കരിക്കാനാണ് നീക്കം. ആസൂത്രണ ബോര്‍ഡംഗം ഡോ: കെ.രവിരാമൻ അധ്യക്ഷനായ വിദഗ്ധസമിതിയാണ് ഈ ശുപാര്‍ശ നല്‍കിയത്. വിപണിവിലയുടെ ശരാശരി 30 ശതമാനം വിലക്കിഴിവ് നല്‍കിയാല്‍ മതിയെന്നാണ് വിദഗ്ധസമിതിയുടെ ശുപാര്‍ശ.

റിപ്പോര്‍ട്ട് ബുധനാഴ്ചത്തെ മന്ത്രിസഭായോഗം പരിഗണിച്ചേക്കും. സാധാരണക്കാരന്റെ വയറ്റത്തടിക്കുന്ന തീരുമാനമാണിത്. ചെറുപയര്‍, ഉഴുന്ന്, കടല, വൻപയര്‍, തുവരപ്പരിപ്പ്, മുളക്, മല്ലി, പഞ്ചസാര, ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി, വെളിച്ചെണ്ണ തുടങ്ങിയ സാധനങ്ങളാണ് സബ്‌സിഡി നിരക്കില്‍ ലഭിക്കുന്നത്. ഇതൊക്കെ വലിയ വിലകൊടുത്ത് വാങ്ങേണ്ട അവസ്ഥയാണ് വരുന്നത്. വിപണിവില പിടിച്ച്‌ നിര്‍ത്താനുള്ള സപ്ലൈകോ ശേഷിയും കുറയും.

പൊതുവിപണിയില്‍ വില കൂടുമ്പോള്‍ സാധനങ്ങള്‍ക്ക് വില കുറച്ച്‌ കൊടുക്കുകയാണ് സപ്ലൈകോ ചെയ്യാറുള്ളത്. സബ്‌സിഡിരീതി വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍. വിപണിയുമായി താരതമ്യപ്പെടുത്തിയാല്‍ 50 ശതമാനത്തിലേറെയാണ് ഇപ്പോഴുള്ള സബ്‌സിഡി. ഈരീതിയില്‍ മുന്നോട്ടുപോയാല്‍ പ്രതിസന്ധി തരണംചെയ്യാനാവില്ലെന്ന് സമിതി വിലയിരുത്തി.

സബ്‌സിഡി ഉല്പന്നങ്ങളുടെ എണ്ണം കൂട്ടുന്നത് പരിഗണിക്കാമെന്നാണ് മറ്റൊരു ശുപാര്‍ശ. ഒരു സാധനം ലഭ്യമല്ലെങ്കില്‍ പകരം മറ്റൊരു ഉല്പന്നം വിലക്കിഴിവില്‍ നല്‍കാം. സബ്‌സിഡി ഉല്പന്നങ്ങളുടെ എണ്ണം കൂട്ടുന്നത് ഇതിന് സഹായിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്

Leave a Reply

Your email address will not be published. Required fields are marked *