കോട്ടയത്ത് കുറിച്ചി മന്ദിരം കവലയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മോഷണം

Spread the love

കോട്ടയത്ത് കുറിച്ചി മന്ദിരം കവലയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മോഷണം ഹാർഡ് ഡിസ്‌ക് അടക്കം മോഷണം പോയി.മന്ദിരം കവലയിൽ ഉള്ള കെട്ടിടത്തിലെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന സുധാ ഫൈനാൻസിയേഴ്സ് ധനകാര്യ സ്ഥാപനത്തിൻ്റെ ഷട്ടർ തകർത്ത് ഒന്നേൽ കോടി രൂപയുടെ സ്വർണവും, പണവും കവർന്ന സംഭവത്തിൽ വൻ ആസൂത്രണം നടന്നതായി പോലീസ്.

സ്ഥാപനത്തില്‍ പണയം വെച്ച സ്വര്‍ണ്ണമാണ്‌ മോഷണം പോയത്‌.ഇതിന് ഒന്നേകാൽ കോടി രൂപയോളം മൂല്യം വരുമെന്നാണ് സ്ഥാപന ഉടമ പോലീസിന് നൽകിയ മൊഴി. എട്ട് ലക്ഷം രൂപയും നഷ്ടപ്പെട്ടതായും സ്ഥാപന ഉടമ കെ.ആർ പരമേശ്വരൻ നായർ പറഞ്ഞിട്ടുണ്ട്.

മോഷണ സംഘം കെട്ടിടത്തിന്റെ ഷട്ടർ പാതി തുറന്നു വച്ച ശേഷം ഗ്യാസ് കട്ടർ ഉപയോഗിച്ച് മുറിച്ചാണ് സംഘം അകത്തു കടന്നത് എന്നാണ് സംശയിക്കുന്നത്.ഷട്ടർ പാതി ഉയർത്തി വച്ച ശേഷം ഗ്യാസ് കട്ടർ ഉപയോഗിച്ച് മുറിച്ചതിനാൽ പുറത്തുനിന്നുള്ളവർക്ക് മോഷണശ്രമം അറിയാൻ സാധിച്ചിട്ടില്ല.അർദ്ധരാത്രിക്ക് ശേഷമാണ് മോഷണം നടന്നതെന്നാണ് സംശയിക്കുന്നത്.

കഴിഞ്ഞ 20 വർഷത്തോളം മന്ദിരം കവലയിൽ സുധാ ഫിനാൻസ് എന്ന സ്ഥാപനം പ്രവർത്തിച്ചു വരുന്നതാണ്.
മോഷണം നടന്ന ഈ ബിൽഡിങ്ങിലേക്ക് പ്രവർത്തനമാരംഭിച്ചിട്ട് ആറു വർഷമായി.പ്രധാന വാതിലിന്റെ പൂട്ടും ഷട്ടറും പൊളിച്ചാണ് മോശം നടന്നിട്ടുള്ളത്.പ്രധാന കവാടത്തിൽ തന്നെ സോപ്പുപൊടി വിതറി തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതായും ലക്ഷണമുണ്ട്.

കോട്ടയത്തു നിന്നും വിരലടയാള വിദഗ്ധരും സ്ഥലത്ത് എത്തി തെളിവെടുപ്പ് നടത്തി.കൂടുതൽ പരിശോധനകൾക്ക് ശേഷമെ മോഷണശ്രമത്തെക്കുറിച്ച് പറയാൻ കഴിയൂ എന്ന് കോട്ടയം ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്ക് വ്യക്തമാക്കി.കോട്ടയം ചങ്ങനാശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.അന്വേഷണത്തിന് പ്രത്യേകസംഘം രൂപീകരിക്കും.തെളിവുകൾ ശേഖരിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *