മഴക്കെടുതിയിൽ 20 മരണം , ഹിമാചലിൽ ഗുരുതരാവസ്ഥ

Spread the love

ഹിമചാൽ പ്രദേശിൽ കനത്ത മഴയും , പ്രളയവും ചേർന്ന് ഗുരുതര സാഹചര്യത്തിലൂടെയാണ് ജനങ്ങൾ കടന്നുപോകുന്നത്.  മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം ഇതിനോടകം 20 ആയി. 24 മണിക്കൂർ നേരത്തേക്ക് പുറത്ത് ഇറങ്ങരുതെന്നാണ് ജനങ്ങൾക്ക് നൽകിയിട്ടുള്ള മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. എട്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഷിംല, കുളു, സോലൻ, ലഹോൾ, കിന്നൗർ, മണ്ടി, ബിലാസ്പൂർ, സിർമൗർ ജില്ലകളിൽ ആണ് റെഡ് അലർട്ട്. മലയോര മേഖലകളിൽ ഇടിയും മിന്നലും ഒപ്പം അടക്കം ശക്തമായ മഴയ്ക്ക് സാധ്യത. എൻഡിആർഎഫിന്റെ12 സംഘങ്ങൾ സംസ്ഥാനത്തെത്തിയിട്ടുണ്ട്.

സംസ്ഥാനത്തെ പ്രധാന വിനോദ സഞ്ചാരമേഖലകളിൽ എല്ലാം തന്നെ നദി കരകവിഞ്ഞു ഒഴുകുകയാണ്. മണാലിയിലേക്ക് പോയ മലപ്പുറം സ്വദേശികളായ കുടുബം അടക്കം 10 പേരെ ബന്ധപ്പെടാൻ കഴിയുന്നില്ല എന്ന് കുടുംബാംഗങ്ങൾ അറിയച്ചു. എന്നാൽ ഹിമാചലിൽ‌ കുടുങ്ങിയ മലയാളി ഡോക്ടർമാരുൾപ്പെടുന്ന 51 പേരുടെ സംഘം സുരക്ഷിതരാണെങ്കിലും ഇതുവരെ നാട്ടിലേക്ക് മടങ്ങാൻ കഴിഞ്ഞിട്ടില്ല.

18 മെഡിക്കൽ വിദ്യാർത്ഥികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. കസോളിൽ കുടുങ്ങിയ തൃശൂർ മെഡിക്കൽ കോളേജിലെ 18 വിദ്യാർത്ഥികളെ ഇന്നലെ രാത്രി ഹോട്ടലിലേക്ക് മാറ്റി. കളമശേരി മെഡിക്കൽ കോളേജിലെ 17 വനിതാ ഡോക്ടർമാർ നിലവിൽ മണാലിയിലെ ഹഡിംബ ഹോം സ്‌റ്റെയിലാണുള്ളത്.

10 പുരുഷന്മാർ കോസ്കാറിലെ ഡോർമെട്രിയിലുണ്ട്. 6 മലയാളി മാധ്യമ പ്രവർത്തകരുടെ സംഘം മണ്ടിയിൽ തുടരുന്നു. 400 വിനോദ സഞ്ചാരികൾ പലയിടങ്ങളിൽ ആയി കുടുങ്ങി എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

Leave a Reply

Your email address will not be published. Required fields are marked *