വെട്ടിലായി കൊയമ്പത്തൂരിലെ ആദ്യ വനിതാ ബസ് ഡ്രൈവർ

Spread the love

കോയമ്പത്തൂരിൽ ഡിഎംകെ എംപിയായ കനിമൊഴിയെ ബസിൽ കയറ്റിയതിന് വനിതാ ഡ്രൈവറെ ജോലിയിൽ നിന്ന് പുറത്താക്കി.സ്വകാര്യ ബസ് ജീവനക്കാരിയായ ഷർമ്മിളയ്ക്കാണ് ജോലി നഷ്ടപ്പെട്ടത്. കോയമ്പത്തൂരിലെ ആദ്യ വനിതാ ബസ് ഡ്രൈവറെന്ന നിലയിൽ പ്രശസ്തയായിരുന്നു ഷർമ്മിള. ഇക്കാര്യമറിഞ്ഞ് ഷർമ്മിളയെ അഭിനന്ദിക്കുവാനാണ് കനിമൊഴി എത്തിയത്.

ആശംസകൾ നേർന്ന്, കുശലം ചോദിച്ച് അൽപ ദൂരം കനിമൊവി ബസിൽ യാത്ര ചെയ്തു. എന്നാൽ ആ യാത്രയാണ് വിവാദമായത്. വനിതാ കണ്ടക്ടർ എംപിയോട് ടിക്കറ്റ് ചോദിച്ചത് ആത്ര സുഖകരമായില്ല. പിന്നീട് ഷർമ്മിളയ്ക്ക് സമ്മാനങ്ങൾ നൽകി സന്തോഷത്തോടെ കനിമൊഴി മടങ്ങി.

പിന്നീട് കണ്ടക്ടർക്കെതിരെ പരാതി പറയാൻ ഉടമയുടെ അടുത്ത് ഷർമ്മിള എത്തിയപ്പോൾ ബസ് ഡ്രൈവറെ പൊട്ടിത്തെറിച്ചു. സ്വന്തം പ്രശസ്തിക്ക് വേണ്ടി ഷർമിള ഓരോന്ന് ചെയ്യുന്നെന്നും, തന്നെ വിവരം അറിയിക്കുന്നില്ലെന്നുമായിരുന്നു ഉടമയുടെ പരാതി. ജോലിക്ക് വരണമെന്ന് നിർബന്ധമില്ലെന്നും ബസ് ഉടമ പറഞ്ഞതായാണ് വിവരം.

എന്നാൽ സംഭവം വിവാദമായതോടെ പ്രതികരണവുമായി ബസ് ഉടമ രംഗത്തെത്തിയിട്ടുണ്ട്. ഷർമ്മിളയെ ജോലിയിൽ നിന്ന് പറഞ്ഞു വിട്ടിട്ടില്ലെന്ന് ഉടമ പറഞ്ഞു. പണി മതിയാക്കിയത് ശർമ്മിളയാണെന്നും വിശദീകരിച്ചു.

വാർത്തകൾ വന്നതോടെ എംപി കനിമൊഴിയും പ്രതികരിച്ചു.ശ‍ർമ്മിളയെ സംരക്ഷിക്കുമെന്നും പുതിയ ജോലി ക്രമീകരിക്കുമെന്നും കനിമൊഴി പറഞ്ഞു. കനിമൊഴിയും ഡ്രൈവറും തമ്മിലുള്ള ചിത്രങ്ങളും ഇതിനോടകം സാമൂഹ്യമാധ്യമങ്ങളിലുൾപ്പെടെ പ്രചരിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *