ബിജെപിയുടേത് വിശാല ലക്ഷ്യം, വിജയ നീക്കം; ഉന്നമിടുന്നത് ഗോത്രവർഗ മേഖലകളിലെ വോട്ട്.

Spread the love

ന്യൂഡൽഹി ∙ സ്ഥാനമൊഴിയുന്ന രാഷ്ട്രപതി റാം നാഥ്
കോവി ന്ദ്കഴിഞ്ഞമാസം ജന്മഗ്രാമം സന്ദർശിച്ചപ്പോൾ
ഒരു കാര്യം പറഞ്ഞു: ‘എന്നെപ്പോലെ ഒരാളെഈ
ഉത്തരവാദിത്തത്തിലേക്ക്പ്രധാനമന്ത്രി നരേന്ദ്ര മോദിജി
തിരഞ്ഞെടുത്തുവെന്നത്അദ്ഭുതകരമായ കാര്യമാണ്’.

ആഒരു വാചകത്തിലുണ്ട്ആദിവാസി വി ഭാഗത്തിൽ
നിന്ന്ഒരു വനിതയെ രാഷ്ട്രപതി പദത്തിലേക്ക്
ബി ജെപി കൊണ്ടുവരുന്നതിന്റെ രാഷ്ട്രീയം. ദ്രൗപദിയെനിശ്ചയിച്ചപ്പോൾ വ്യാ പകമായി
വി ലയിരുത്തപ്പെട്ടതുപോലെ ഗോത്രവർഗ മേഖലയിൽ
സ്വാധീനമുണ്ടാക്കിയെടുക്കുക, തിരഞ്ഞെടുപ്പുകളിൽ
ജയിക്കുക എന്നതു മാത്രമല്ല,
പാർശ്വവൽക്കരിക്കപ്പെട്ടവർക്കു വേണ്ടിക്കൂടി
സംസാരിക്കുന്ന പാർട്ടിയാണിത്എന്ന സന്ദേശമാണു
നൽകുന്നത്. പാർശ്വവൽക്കരിക്കപ്പെട്ടവർ എന്നു
മുദ്രകുത്തപ്പെട്ട വി ഭാഗങ്ങളിൽ നിന്നുള്ളവരെ
പരിഗണിക്കുന്നതും ഭരണഘടനാപരമായ പരമോന്നത
പദവി കൾവരെ പ്രാപ്യ മാക്കുന്നതുംആരാണെന്നതിന്റെസൂചന കൂടിയാണത്.

ബി ജെപി ക്കുമേൽആരോപി ക്കപ്പെടുന്ന വരേണ്യ വർഗ
രാഷ്ട്രീയത്തിൽ നിന്നു മാറിനിന്നവരാണ്
എൻഡിഎയുടെ കണ്ടെത്തിയ 3 രാഷ്ട്രപതിമാരും. എ.പി .ജെ.അബ്ദുൽകലാം, റാം നാഥ്കോവി ന്ദ്ഇപ്പോൾ
ദ്രൗപദി മുർമു. മോദിയുടെ ‘സബ്കാ സാഥ്, സബ്കാ
വി കാസ്, സബ്  കാ  വി ശ്വാസ്’ എന്ന മുദ്രാവാക്യത്തിന്റെ
പ്രതീകമായാണ്ദ്രൗപദിയുടെസ്ഥാനാർഥിത്വം
വി ശേഷി പ്പി ക്കപ്പെട്ടിരുന്നത്.

എല്ലായ്പ്പോഴും തിരഞ്ഞെടുപ്പി നു തയാറെടുത്തു
നിൽക്കുന്ന പാർട്ടിയെന്ന നിലയ്ക്ക്വരാനിരിക്കുന്ന
സംസ്ഥാന തിരഞ്ഞെടുപ്പുകളും തീർച്ചയായുംഈ തീരുമാനത്തിനു പി ന്നിലുണ്ട്. സോഷ്യ ലി സ്റ്റ്
ആശയങ്ങളോടു മമത പുലർത്തുന്ന പാർട്ടികൾക്കാണ്
ഗോത്രവർഗക്കാരുടെ പി ന്തുണ പൊതുവേ ലഭിച്ചു
വരുന്നത്. തിരഞ്ഞെടുപ്പി നൊരുങ്ങുന്ന ഛത്തീസ്ഗഡി സ്ഗ ൽ32%, മധ്യപ്രദേശിൽ 21%, ഗുജറാത്തിൽ 15%, രാജസ്ഥാനിൽ
30% എന്നിങ്ങനെ ഗോത്രവർഗക്കാരുണ്ടെന്നാണു കണക്ക്.
ഭരണം തിരിച്ചുപി ടിക്കാൻ ബി ജെപി ആഞ്ഞുശ്രമിക്കുന്ന
രാജസ്ഥാനിൽ, ബൻസ്വാഡ മേഖലയിൽ
ജനസംഖ്യ യുടെ 70 ശതമാനത്തിലേറെ
ഗോത്രവർഗക്കാരാണ്. ഈ 4 സംസ്ഥാനങ്ങളിലും കൂടി
ഗോത്രവർഗക്കാർക്കായി 128 സീറ്റുകളാണു സംവരണം
ചെ യ്തി രിക്കുന്നത്. ഇതിൽ 86 സീറ്റുകളും കഴിഞ്ഞ
തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിനാണു ലഭിച്ചത്. ബി ജെപി ക്കു 35 എണ്ണം കി ട്ടി. ബാക്കി പ്രാദേശിക
പാർട്ടികൾ പങ്കി ട്ടു .

തിരഞ്ഞെടുപ്പു സാധ്യതകൾ ഒരു
ഭാഗത്തുള്ളപ്പോൾത്തന്നെ വി ശാലമായ പദ്ധതിയുടെ
ഭാഗമാണ്ദ്രൗപദിയുടെ രംഗപ്രവേശം. 2012 മുതൽ
‘നഗരങ്ങളിലെ വരേണ്യർ പാവങ്ങളെ
അധികാരപഥങ്ങളിൽ നിന്ന്അകറ്റി നിർത്തി’ എന്ന
പ്രചാരണം പാർട്ടി നടത്തുന്നുണ്ട്. കോൺഗ്രസും മറ്റു
കക്ഷി കളും പാവങ്ങളെഅവഗണിച്ചുവെന്നഈ
പ്രചാരണം ഉത്തരേന്ത്യയിൽ കോൺഗ്രസിനെ
തുടച്ചുനീക്കുന്ന വി ധം ശക്തമായിരുന്നു.

പാർശ്വവൽക്കരിക്കപ്പെട്ട വി ഭാഗങ്ങൾക്ക്അർഹമായ
പരിഗണന നൽകുന്നുവെന്ന തോന്നലുണ്ടാക്കുന്നത്,
ഗോത്രവർഗക്കാർ തനതു ജീ വി തചര്യകളുള്ളമറ്റൊരു
വി ഭാഗമല്ല ഹിന്ദുക്കളാണെന്ന നിലപാടിനു
ശക്തിപകരും. അവർക്കിടയിൽ സ്വാധീനം ചെ ലുത്താൻ
ശ്രമിക്കുന്നവർക്കു തടയിടാനും ഇതു സഹായിക്കും. അതുകൊണ്ടുതന്നെഈനീക്കംആർഎസ്എസിനും
സന്തുഷ്ടി പകരും.ഗോത്രവർഗ വനിത പരമോന്നത
പദവി യിലേക്കെത്തുന്നത്, ബംഗാളിലും ഒഡീഷയിലും
ജാർഖണ്ഡിലും പാർശ്വവൽക്കരിക്കപ്പെട്ട മറ്റു
വി ഭാഗങ്ങളിലെ വനിതകളെയും
സ്വാധീനിക്കുമെന്നാണു പാർട്ടി കണക്കുകൂട്ടു ന്നത്. ബി ജെപി യെഅധികാരത്തിൽ നിന്നു മാറ്റിനിർത്താൻമാത്രം ശക്തിയുള്ളപ്രാദേശിക കക്ഷി കളാണ്ഈ
സംസ്ഥാനങ്ങളിലുള്ളത്. ആസ്വാധീനത്തിൽ
വി ള്ളലുണ്ടാക്കാനും ഇതു സഹായിച്ചേക്കാം.

Leave a Reply

Your email address will not be published. Required fields are marked *