പ്രതാപ് പോത്തൻ അന്തരിച്ചു; വിടപറഞ്ഞത് സിനിമാലോകത്തെ അതുല്യ പ്രതിഭ

Spread the love

ചെ ന്നൈ: ചലച്ചി ത്ര താരവും സംവി ധായകനുമായ പ്രതാപ്പോത്തൻ (70)
അന്തരിച്ചു. ചെ ന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. മലയാളം, തമിഴ്,
തെലുങ്ക്, ഹിന്ദി ഭാഷകളിലായി നൂറിലേറെ ചി ത്രങ്ങളിൽ അഭിനയിച്ചി ട്ടു ണ്ട്.
തിരക്കഥാകൃത്ത്, നിർമാതാവ്എന്നീ നിലകളിലും പ്രശസ്തനാ സ്ത ണ്.
ചെ ന്നൈയിലെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

1952 ൽ തിരുവനന്തപുരത്തു ജനിച്ച പ്രതാപ്പോത്തൻ ഊട്ടിയിലാണ്സ്കൂ ൾ
വി ദ്യാഭ്യാസം നടത്തിയത്. മദ്രാസ്ക്രി സ്ത്യൻ കോളജിൽ ബി രുദത്തിനു
പഠിക്കുന്ന കാലത്തുതന്നെ അഭിനയത്തിൽ കമ്പമുണ്ടായിരുന്നു. പി ന്നീട്
മുംബൈയിൽ ഒരു പരസ്യഏജൻസിയിൽ ജോലി ചെ യ്തു .

1978 ൽ പുറത്തിറങ്ങിയ ഭരതൻ ചി ത്രം ‘ആരവ’ത്തിലൂടെ സിനിമയിലെത്തിയ
പ്രതാപ്എൺപതുകളിൽ മലയാളം, തമിഴ്സിനിമകളിൽ തരംഗമായിരുന്നു.
ഭരതൻ ചി ത്രം ‘തകര’യിലൂടെ മലയാളത്തിൽ ചുവടുറപ്പി ച്ച പ്രതാപ്പോത്തൻ
ചാമരം, അഴിയാത കോലങ്ങൾ, നെഞ്ചത്തെകി ള്ളാതെ, വരുമയിൽ നിറം
ചുവപ്പ്, മധുമലർ, കാതൽ കഥൈ, നവംബറിന്റെ നഷ്ടം, ലോറി, ഒന്നുമുതൽപൂജ്യം വരെ, തന്മാത്ര, 22 ഫീമെയിൽ കോട്ടയം തുടങ്ങിയവയടക്കം നിരവധി
ശ്രദ്ധേയ ചി ത്രങ്ങളിൽ വേഷമിട്ടു . കെ. ബാലചന്ദർ, ബാലു മഹേന്ദ്ര, മഹേന്ദ്രൻ,
ഭരതൻ, പത്മരാജൻ തുടങ്ങിയവരുടെ ചി ത്രങ്ങളിൽ പ്രതാപ്പോത്തൻ അവതരിപ്പി ച്ച കഥാപാത്രങ്ങൾ ശ്രദ്ധേയങ്ങളാണ്.

ഒരു യാത്രാമൊഴി, ഡെയ്സി , ഋതുഭേദം തുടങ്ങിയവ അടക്കം മലയാളത്തിലും
തമിഴിലും തെലുങ്കി ലുമായി 12 സിനിമകൾ സംവി ധാനം ചെ യ്തു . സൊല്ല
തുടിക്കിത്മനസ്സ്എന്ന ചി ത്രത്തിനു തിരക്കഥയൊരുക്കി. പ്രശസ്ത നിർമാതാവ് ഹരി പോത്തൻ‍സഹോദരനാണ്.

Leave a Reply

Your email address will not be published. Required fields are marked *