കൂളിമാട്പാലം തകർച്ച: അന്വേഷണറിപ്പോർട്ടിൽ വ്യ ക്തതയില്ല; മന്ത്രി മടക്കി അയച്ചു

Spread the love

തിരുവനന്തപുരം∙ ചാലി യാർ പുഴയ്ക്കു കുറുകേയുള്ള
കൂളിമാട്പാലത്തിന്റെ കോൺക്രീ റ്റ്ബീ മുകൾ
തകർന്നു വീ ണ സംഭവത്തിൽ പി ഡബ്ലുഡി വി ജിലൻസ്
വി ഭാഗം സമർപി ച്ച റിപ്പോർട്ട്മന്ത്രി പി .എ.മുഹമ്മദ്
റിയാസ്മടക്കിഅയച്ചു. കൂടുതൽ വ്യ ക്തത തേടിയാണ്
റിപ്പോർട്ട്മടക്കിയത്. മാനുഷി ക പി ഴവോ ജാക്കിന്റെ
തകരാറോആണ്അപകടത്തിലേക്കു നയിച്ചതെന്നാണ്
റിപ്പോർട്ടിൽ ഉണ്ടായിരുന്നത്. ഇതിൽ ഏതാണ്
കാരണമെന്ന്വ്യ ക്തത വരുത്തണമെന്ന്മന്ത്രി
നിർദേശിച്ചു. മാനുഷി ക പി ഴവാണെങ്കി ൽ
ആവശ്യത്തിനുനൈപുണ്യ തൊഴിലാളികൾ
ഉണ്ടായിരുന്നോ എന്നു പരിശോധിക്കണം.
സുരക്ഷാ മുൻകരുതലുകൾ സ്വീ കരിച്ചി രുന്നോ എന്നു
വ്യ ക്തമാക്കണമെന്നും മന്ത്രി നിർദേശിച്ചു.
കോഴിക്കോട്–മലപ്പുറം ജില്ലകളെ ബന്ധിപ്പി ക്കുന്നതാണ്
പാലം. മേയ് 16ന്രാവി ലെയാണ്അപകടം നടന്നത്. 3
ബീ മുകൾ നിർമാണത്തിനിടെ തകർന്നു വീ ണു. 309 മീറ്റർനീളവും 10 മീറ്റർ വീ തിയുമുള്ളപാലത്തിന്റെ
നിർമാണം 90 ശതമാനം പൂർത്തിയായഘട്ടത്തിലാണ്
അപകടം നടന്നത്.
മുൻകൂട്ടി വാർത്തബീ മുകൾ തൂണുകളിൽ ഉറപ്പി ക്കാൻ
താഴ്ത്തുമ്പോൾഅടിയിൽ വച്ചഹൈഡ്രോളിക്
ജാക്കികളിൽ ഒന്ന്പ്രവർത്തിക്കാതായതോടെ ബീം
ചരിഞ്ഞു താഴുകയായിരുന്നു. 35 മീറ്റർ നീളമുള്ളവലി യ
മൂന്നു ബീ മുകളിൽ ഒന്ന്പൂർണമായും രണ്ടെണ്ണം
ഭാഗികമായും പുഴയിൽ പതിച്ചു. ഒരാൾക്കു പരുക്കേറ്റു. ഊരാളുങ്കൽ ലേബർ സൊസൈറ്റിയാണ്പദ്ധതിയുടെ
കരാറുകാർ. 2019 മാർച്ച്ഏഴിനാണ്പാലം നിർമാണം
ആരംഭിച്ചത്. 24 മാസം കൊണ്ട്പദ്ധതി
പൂർത്തിയാക്കാനായിരുന്നു ലക്ഷ്യ മിട്ടത്. 25 കോടിരൂപ
ചെ ലവി ലാണ്പാലം നിർമിക്കുന്നത്.
വി ജിലൻസ്ഡപ്യൂ ട്ടി ചീ ഫ്എൻജിനീയർ
ബുധനാഴ്ചയാ ഴ്ച ണു റിപ്പോർട്ട്സമർപ്പി ച്ചത്. കരാർ
കമ്പനിക്കും, മേൽനോട്ടച്ചുമതലയുള്ളപൊതുമരാമതഉദ്യോഗസ്ഥർക്കും വീ ഴ്ച സംഭവി ച്ചതായി റിപ്പോർട്ടിൽ
ഉണ്ടെന്നാണു വി വരം. പദ്ധതിയുടെ ചുമതലയുള്ള
അസി.എക്സി ക്യൂട്ടീവ്എൻജിനീയറും
അസി.എൻജിനീയറും സംഭവ സമയത്തു
സ്ഥലത്തുണ്ടായിരുന്നില്ല. കരാറുകാരായഊരാളുങ്കൽ
ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ ജീ വനക്കാർ
മാത്രമാണ്ഉണ്ടായിരുന്നത്. ബീ മുകൾ
സ്ഥാപി ക്കുന്നതുൾപ്പെടെയുള്ളസുപ്രധാന ജോലി കൾ
നടക്കുമ്പോൾ എൻജിനീയർമാരുടെ കലാമേളയുടെ
സംഘാടനവുമായി ബന്ധപ്പെട്ട്ഒരാഴ്ചയോ ഴ്ച ളം
വയനാട്ടിലായിരുന്നു പദ്ധതിയുടെ ചുമതലയുള്ള
അസി.എക്സി ക്യൂട്ടീവ്എൻജിനീയർ.
കാഷ്വൽ ലീ വ്ആയതിനാൽ പകരം ചുമതല
നൽകി യില്ല എന്നാണ്അദ്ദേഹംഅന്വേഷണ
സംഘത്തിനു നൽകി യ വി ശദീകരണം. അസി. എൻജിനീയർ മറ്റൊരു നിർമാണസ്ഥലത്തായിരുന്നു
എന്നാണു വി ശദീകരണം. കരാർ കമ്പനി ജീ വനക്കാരുടെ
മാത്രം മേൽനോട്ടത്തിലായിരുന്നു ബീം സ്ഥാപി ക്കൽ
പ്രവൃ ത്തികൾ. ഹൈഡ്രോളിക്ജാക്കി ഉപയോഗിച്ച്
ബീ മുകൾ ഉയർത്തുമ്പോൾ ഒരു ജാക്കി
തകരാറിലായതാണു ബീ മുകൾ തകരാൻ
കാരണമെന്നായിരുന്നു കരാറുകാരുടെ വി ശദീകരണം

Leave a Reply

Your email address will not be published. Required fields are marked *